ചങ്കിനകത്ത് ഒരു പിടച്ചിലാ. എന്താനറിയില്ല മാഞ്ഞുപോണില്ല കണ്ണിൽ നിന്നും മനസ്സിൽ നിന്നും. പ്രണയമായിരുന്നില്ല ഒരു തരം ഭ്രാന്തയിരുന്നു നിന്നോട്. കണ്ണീരിലും ചെറുസന്തോഷം കണ്ടെത്താൻ ആസ്വദിക്കാൻ പഠിപ്പിച്ച പ്രണയമേ. ഒരു നിമിഷം കൊണ്ട് എല്ലാണ്ടായാ പിടിച്ചു നിർത്താൻ എന്നെകൊണ്ടായാലും മനസിനെ കൊണ്ടാകില്ല. തോൽപ്പിച്ച് കൊണ്ടിരിക്കുവാണ് മനസിനെ സ്വപ്നങ്ങളെ എന്നെ തന്നെ, മാംസപേശികളെ പഠിപ്പിച്ചു വച്ചിരിക്കുകയാ ആര് വന്നാലും സുന്ദരമായി ചിരിക്കാൻ. കണ്ണുകളെ വിലങ്ങു വച്ചിരിക്കുകയാ. ഒരു പിടി കണ്ണുനീർ തായേ പോകാതിരിക്കാൻ. എന്നാലും ഒറ്റക്കിരിക്കുമ്പോൾ കൈവിലങ്ങു പൊട്ടിച്ചങ്ങനെ വരും. എപ്പോളും ഒറ്റക്കാണ് ഞാൻ എന്ന് ആരെ പറഞ്ഞു ബോധ്യപ്പെടുത്താനാ. എന്നാലും ഒരു ആശ്വാസം ഈ ഇരുട്ടാണ്. എന്നെ പോലും ഞാൻ കാണുന്നില്ലലോ. പറഞ്ഞു പഠിപ്പിക്കാനും കരഞ്ഞു തീർക്കാനും ഇതിലും നല്ല സ്ഥലം വേറെ എല്ല. എവിടെ അഭയം തേടുന്നുവോ അവിടെ ഇഷ്ടം തോന്നും എന്നുപറയണത് ചുമ്മാതല്ല. ഇഷ്ടമാണ്. കാരണം ഈ ഇരുട്ടിൽ ചുറ്റും നിന്റ ഓർമകളാണ്. എനിക്ക് മാത്രം ഒരുക്കാനുള്ള ഒരു പിടി ഓർമകൾ. ജീവിക്കാൻ അത് മതിയോ എന്നറിയില്ല എന്ന ഒന്ന് കണ്ണുനനക്കാൻ അത് ധാരാളമാണ്
സമയം ഒച്ചിനെ പോലെ കടന്ന് പോകുകയാണ് പകലൊക്കെ എന്ത് വേഗത്തിലാണ് സമയം പോയിക്കൊണ്ടിരുന്നത് കൈയ്യിലെ മൊബൈൽ നോക്കി കൊണ്ട് ഇരുന്ന എന്നിക്ക് പലതരം ഓർമകൾ അലയടിക്കാൻ തുടങ്ങി. പലതും പേടിപ്പിക്കുന്ന ഒന്ന്, ഞാൻ എങ്ങനെ ഇത് ചെയ്യും, മനസ്സിൽ പല കണക്കു കൂട്ടലുകളും കിഴിക്കലുകളും നടത്തി ഒടുവിൽ 12 മണി ആയന്ന് ഉറപ്പു വരുത്തി പതിയെ കിടക്കയിൽ നിന്നും തലപൊക്കി നോക്കി, അതെ എല്ലാരും ഉറങ്ങി കഴിഞ്ഞു. എന്നാലും മനസ്സിൽ ഒരു ഉൽകണ്ട ഇനി ആരേലും ഉറങ്ങാതിരിക്കുവാണങ്കിലോ,,, പേടിപതിയെ പതിയെ എന്നെ ആക്രമിച്ചു കൊണ്ടേ ഇരുന്നു എന്നാലും മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഒത്തിരി സമയം വേണ്ടി വന്നു 12:10 ഓടു കൂടി ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു എങ്ങും ഇരുട്ടാണ് ഞാൻ കാത് കൂർപ്പിച്ചു നോക്കി ചീവീടിന്റെ ഒച്ച കതsപ്പിച്ചു കൊണ്ട ഇരുന്നു. ഇതു വരെ ഞാൻ ഇത്രയും ഒച്ചയിൽ ചീവീട് കരയുന്നത് കേട്ടിട്ടില്ല വേണോ വേണ്ടയോ എന്ന ചിന്ത എന്നെ വല്ലാണ്ട് അലട്ടികൊണ്ടേ ഇരുന്നു. ദൈര്യം മുഴുവൻ സംഭരിച്ച് ഞാൻ എഴുന്നേറ്റു നടന്നു,, ഇരുട്ടാണങ്കിലും എന്റെ ബാഗിന്റെ സ്ഥനം എനിക്ക് കൃത്യമായ് ഓർമ്മയുണ്ട്, ബാഗിനെ ലക്ഷ്യമാക്കി നടന്നു. ഓരോ ചുവടും പതിയെ വച...
Comments
Post a Comment