Skip to main content

Posts

പൂവ്

  എന്നും ആ റോസാ പൂ അവിടെ തന്നെ നിൽപ്പുണ്ട്, എന്നെ നോക്കി കൊണ്ട് എന്തോ പറയാനുള്ളതുപോലെ. എന്താണത്? എൻ്റെ മുഖം താഴ്ന്നു നേരേ നോക്കാനുള്ള ഒരു ഇത് എനിക്ക് വന്നില്ല. എന്നാലും ആ ഭംഗി നോക്കാതെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല രണ്ട് B യിലെ ശ്രീജ ചേച്ചി ഒരു തവണ ഒരു റോസാ പൂ തലയിൽ ചൂടി വന്നിരുന്നു. ഞാനും ഒരു തവണ വരും ഈ പൂവും ചൂടി. എല്ലാ ദിവസവും ഞാൻ നോക്കും ആ പടുകൂറ്റൻ മതിൽ ഉണ്ടെങ്കിലും ഗേറ്റിൻ്റെ ഒരു വശത്തു നിന്നും എനിക്കതിനെ കാണാം. എൻ്റെ വരവും കാത്ത് ഒരു രാപകൽ നിൽക്കുവാണെന്ന് എനിക്ക് നന്നായ് അറിയാം, എന്നാലെന്താ ഒരു തവണ ഒരു നിമഷത്തേകെങ്കിലും തമ്മിൽ കാണുന്നുണ്ടല്ലോ അത് തന്നെ ഒരു ഭാഗ്യമാണ് . ജീവൻ എന്തോ വിട്ടിട്ട് പോകുന്ന പോലെ പലപ്പോഴും തോന്നിട്ടുണ്ട്. എന്ത് ചെയ്യാൻ, ആ ഒരു പൂവ് ചോദിച്ചു. എന്നാൽ വീട്ടിലെ അങ്കിൾ അത് തരില്ല എന്ന് തീർത്തു പറഞ്ഞു. പറഞ്ഞ കാരണങ്ങൾ എനിക്ക് മനസ്സിലായതെ ഇല്ല. എന്താ എന്നെ പോലുള്ള ഒരാൾക്ക് ഈ പൂവ് ആഗ്രഹിക്കാൻ പാടില്ലേ എന്ന് മാത്രമേ തോന്നിയുള്ളൂ. ദിവസങ്ങളോളം ഞാൻ ആലോചിച്ചു.ആ ഉത്തരം കണ്ടെത്താൻ കണ്ടെത്തിയ ഉത്തരങ്ങളെല്ലാം ഒന്നിലൊന്ന് വ്യത്യസ്തമായിരുന്നു. ഒരു നാൾ വീണ്ടും ഞാൻ ആ മതിലിൻ്റ...
Recent posts

അതിഥി

 ഇന്നത്തെ പോലെ അല്ല നാളെ. നാളെ എൻ്റെ കൂടെ കിടക്ക പങ്കിടാൻ ഒരു അതിഥി ഉണ്ട്. കണ്ടു സംസാരിച്ചു എന്നതിലുപരി എനിക്ക് ഒന്നുമറിയില്ല അവളെ കുറിച്ച്. അവൾക്കും.. എങ്ങനെ ഞാൻ ഒരു ജീവിതം തുടങ്ങും.  എങ്ങും എത്താത്ത ചിന്തകൾ മുറുകുമ്പോളുംളും പുറത്ത് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സംസാരങ്ങളും ചിരികളും കേൾക്കാം .അവരുടെ സന്തോഷത്തിൽ ഞാൻ പങ്കുചേർന്നിട്ടുണ്ട് പലതവണ.. പക്ഷേ,.....  ഇപ്പോൾ ഞാൻ തന്നെയാണ്   പ്രതി എന്ന് തോന്നിപോകുന്നു.  കലവറക്കു പിന്നിൽ തകൃതിയായി  വള്ളം കളി പരിപാടി നടക്കുന്നുണ്ട്. ഇതു വരെ തീർനില്ലെ എന്ന് ചുമ്മാ മനസ്സിനോട് ചോദിച്ചു. അവരുടെ സന്തോഷം അല്ലേ എന്ന മറുപടിയും ഞാൻ തന്നെ എനിക്ക് നൽകി. അപ്പോഴേക്കും ഒരാൾ വന്നു കൈ തന്നു സ്നേഹം നിറഞ്ഞ കൈ തരീലിൽ, എനിക്ക് ആളെ മനസ്സിലായില്ല എന്നാലും ആ ഒരു ഭാവം പുറത്തു വരാതെ ഞാൻ നന്നായ് ഒരു ചിരി പാസ്സാക്കി. ഇത് പുതുമ ഉള്ളതല്ലല്ലോ അഞ്ച് മണിക്കൂർ ആയ് ഇതാണല്ലോ ചെയ്യുന്നേ മുഷിഞ്ഞാലും ചെയ്തു കൊണ്ടെ ഇരിക്കണം..അതാണല്ലോ നാട്ടുനടപ്പ്.  നാളത്തെ കുറിച്ചുള്ള ഓർമ്മകളാകണം ഇന്നത്തെ എന്നെ പിന്നിലേക്ക്  വലിക്കുന്നത്. നാളെ ഒരാൾ വന്നാൽ ...

ആദ്യരാത്രി

സമയം ഒച്ചിനെ പോലെ കടന്ന് പോകുകയാണ് പകലൊക്കെ എന്ത് വേഗത്തിലാണ് സമയം പോയിക്കൊണ്ടിരുന്നത് കൈയ്യിലെ മൊബൈൽ നോക്കി കൊണ്ട് ഇരുന്ന എന്നിക്ക്‌ പലതരം ഓർമകൾ അലയടിക്കാൻ തുടങ്ങി.  പലതും പേടിപ്പിക്കുന്ന ഒന്ന്, ഞാൻ എങ്ങനെ ഇത് ചെയ്യും, മനസ്സിൽ പല കണക്കു കൂട്ടലുകളും കിഴിക്കലുകളും നടത്തി ഒടുവിൽ 12 മണി ആയന്ന് ഉറപ്പു വരുത്തി പതിയെ കിടക്കയിൽ നിന്നും തലപൊക്കി നോക്കി, അതെ എല്ലാരും ഉറങ്ങി കഴിഞ്ഞു.   എന്നാലും മനസ്സിൽ ഒരു ഉൽകണ്ട ഇനി ആരേലും ഉറങ്ങാതിരിക്കുവാണങ്കിലോ,,, പേടിപതിയെ പതിയെ എന്നെ ആക്രമിച്ചു കൊണ്ടേ ഇരുന്നു എന്നാലും മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഒത്തിരി സമയം വേണ്ടി വന്നു 12:10 ഓടു കൂടി ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു എങ്ങും ഇരുട്ടാണ് ഞാൻ കാത് കൂർപ്പിച്ചു നോക്കി ചീവീടിന്റെ ഒച്ച കതsപ്പിച്ചു കൊണ്ട ഇരുന്നു. ഇതു വരെ ഞാൻ ഇത്രയും ഒച്ചയിൽ ചീവീട് കരയുന്നത് കേട്ടിട്ടില്ല വേണോ വേണ്ടയോ എന്ന ചിന്ത എന്നെ വല്ലാണ്ട് അലട്ടികൊണ്ടേ ഇരുന്നു. ദൈര്യം മുഴുവൻ സംഭരിച്ച് ഞാൻ എഴുന്നേറ്റു നടന്നു,, ഇരുട്ടാണങ്കിലും എന്റെ ബാഗിന്റെ സ്ഥനം എനിക്ക് കൃത്യമായ് ഓർമ്മയുണ്ട്, ബാഗിനെ ലക്ഷ്യമാക്കി നടന്നു. ഓരോ ചുവടും പതിയെ വച...

മരണം

മരണമേ നീ എന്നെ തേടി വരരുതേ, ഞാൻ നിന്നെ തേടി വരും .... "എൻ്റെ  ഇലകളെല്ലാം കൊഴിഞ്ഞു വീഴുമ്പോൾ .. എൻ്റെ  പൂക്കൾ അവൾക്കുവേണ്ടി പൂക്കാതിരിക്കുമ്പോൾ .. എൻ്റെ  ഫലങ്ങൾ കായ്ക്കാതാകുമ്പോൾ.. എൻ്റെ  തണ്ടുകൾ ഉണങ്ങി തീരുമ്പോൾ .. എൻ്റെ  വേരുകൾ ജലകണങ്ങളിലേക്ക് എത്താതിരിക്കുമ്പോൾ .. തല കുമ്പിട്ട് ഉഷ്ണമേൽ കാറ്റിൽ ഞാൻ ഭൂമിയിൽ ചുബിക്കാറാകുമ്പോൾ... എൻ്റെ  അവസാന ബാഷ്പവും അടർന്നു വീഴുമ്പോൾ "... ഞാൻ നിന്നെ സ്വാഗതം ചെയ്യും. എൻ്റെ  മാറിലെ സ്വപ്നങ്ങൾ കാറ്റിൽ പറന്നു പോകുബോൾ ഞാൻ നിന്നെ തേടി വരും .. എന്നന്നെക്കുമായ്‌,... ഈ ലോകത്തോട് വിടപറഞ്ഞ് .. മരവിച്ചു തണുത്തുറഞ്ഞ എന്റെ ചെവിയിൽ നാണിച്ചു വന്ന് നിനക്ക് പറയാം .. "നിന്നെ ഞാൻ കീഴ്പ്പെടുത്തിയിരിക്കുന്നു ...... പൂർണമായും " ;......

വാക്കുകൾ അർഥതങ്ങൾ

അടർന്നു വീണു കിടന്ന അക്ഷരങ്ങളെ അടുക്കി വച്ചു.... കുറച്ചു കഴിഞ്ഞപ്പോ ഓരോ വാക്കിനായി അർഥം ഉണ്ടായി.... ആ അർഥങ്ങൾ ചില വാക്കിന്റ കടന്നു വരവോടെ ആണന്നു മാത്രം. അർഥം വന്ന പുറത്തെടുത്തു മാറ്റി നിർത്തിയപ്പോ വെറും അർത്ഥശൂന്യമായ ഒറ്റ പെട്ട വാക്കുകളായി തോന്നി.  തോന്നലുകൾ മാത്രമല്ല അതായിരുന്നു സത്യം. അർത്ഥമുള്ള വാക്കുകളെ കുട്ടിയോജിപിക്കാൻ നോക്കി അവ  വീണ്ടും അര്ഥശൂന്യം ആയി തന്നെ തുടന്നു. അകത്തുള്ള പാല വാക്കുകളെയും പുറത്തെത്തിച്ചു നോക്കി എന്നിട്ടും അർത്ഥശൂന്യം തന്നെ. പല ആവർത്തി നോക്കിയെങ്കിലും. മാറ്റമില്ലാത്തവനെ പോലെ നില്കുവായിരുന്നു. എങ്ങനെയോ തൂലികയിൽ നിന്നും ഒരു തുള്ളി വാക്കുകൾക്കിടയിൽ പതിച്ചു. ഒളിഞ്ഞു നിന്ന അർഥങ്ങൾ ഓരോന്നായ്‌ പുറത്തു വന്നു ആകെ വേണ്ടി വന്നത് ഒരു തുള്ളു മഷി. ഒരു കുത്ത്. ഫുൾ സ്റ്റോപ്പ്. ഓരോന്നിനെയും ഓരോന്നായി വേര്തിരികണ ഒരു  ഒരു അക്ഷരം. അതിന്റ ആവശ്യകത വളരെ അത്യാവശ്യം ആണ്. ഒരു സ്റ്റോപ്പ് ഒരു എതിനോക്കിൽ. അടുത്തിലേക്കുള യാത്രയുടെ തുടക്കം. അതിന്റ അവസാനം എല്ലാം ഈ ഒന്നിൽ ഒതുങ്ങുന്നു.

ഒരു സാധാരണക്കാരൻ

രാവിലെ തന്നെ പതിവ് പോലെ കുഴിലിന്റെ നാഥത്തിനുപകരം പ്രിയതമയുടെ നാഥവും കൂടെ കുട്ടി കുറുമ്പതിയുടെ കിലുകിലാ ഒച്ചയും. എന്താ കാര്യം ഒന്നും മനസിലായില്ല. ഉമ്മറത്ത് വന്ന് അവൾ ഇട്ട കാട്ടാൻകാപ്പിയും കുടിച്ചോണ്ടിരുന്നപ്പോൾ കാര്യം ഏറെ കുറെ മനസിലായി മോൾക്ക് ഫീസ് കെട്ടണം. അഹ്ഹ കെട്ടാം എന്നോർത്ത് പത്രം തിരഞ്ഞപ്പോ പത്രം വന്നിട്ടില്ല. കാൽ ചായ കുടിച്ചപോലെക്കും പത്രം എത്തി കൂടെ ഒരു ചെറു പുഞ്ചിരിയോടെ പാത്രകാരനും 3 മാസത്തെ കാശ്‌ കൊടുക്കാനുണ്ടത്ര്യ തരാം എന്ന് പറഞ്ഞൂ അവനെ പറഞ്ഞയച്ചു കുളിച് കൊലയിലെത്തിയപോലെക്കും സുന്ദരി കുട്ടി സ്കൂളിലേക്കുള്ള ഓട്ടത്തിലായിരുന്നു. അവക്കുള്ള പ്രാതൽ കൊടുക്കുകയാണവൾ. ഒന്നും നോക്കില്ല പതിവ് പോലെ ഓട്ടോയുടെ ചാവിയും എടുത്ത് ഇറങ്ങി അവൾ പുറകിൽ നിന്നും ഒന്നും കഴിക്കുന്നില്ലെന്നു ചോദിച്ചു. ഒന്നും മിണ്ടില്ല. രാജകുമാരിയെ പോലെ ജീവിക്കാൻ വിളിച്ചിറക്കികൊണ്ടു വന്നതാ ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല ഒന്നും വേണം എന്ന് അവൾ പറഞ്ഞിട്ടില്ല ഇത്വരെ .. സവാരി വളരെ മോശമാണ്... ആളുകളെ കുറ്റം പറയാൻ പറ്റില്ല. അവർക്കും തോന്നണ്ടെ പോണേന്ന് കുറച്ചു ഓട്ടം കിട്ടി. സന്ധ്യ ആയപോലെക്കും ഒരു 500 രൂപയുടെ ...

പ്രാന്ത്

ഉറക്കത്തിലെന്നവണ്ണം ഞാൻ എഴുനേറ്റു. ഇടുങ്ങിയ മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു. ഏതാ സ്ഥലം ഞാൻ എവിടാണ് എന്നൊരായിരം ചോദ്യങ്ങൾ ആ ഇരുപ്പിൽ തന്ന കടന്നു പോയ്. എത്ര നേരം അങ്ങനെ ഇരുന്നു എന്ന് എനിക്കറിയില്ല. ഒരു വെള്ള കുപ്പായക്കാരന്റ വരവാണ് ആ ചോദ്യത്തിൽ നിന്നും എന്നെ മുക്തനാക്കിയത്. എന്നെ നോക്കി ഒരു ചെറു പുഞ്ചിരി നൽകി അയാൾ ആ ഇട വഴിയിൽകുടി മറഞ്ഞു . ആ ചിരിയിൽ ഏറെ കാലത്തെ പരിജയമുണ്ടായിരുന്നു എന്നൊരു തോന്നൽ. ശരിക്കും ആരാണയാൽ കൊറേ നേരം ആ ചോദ്യം കിടന്നോടി. അപ്പോളേക്കും കറുത്ത കുപ്പായ കാരൻ കയ്യിൽ വടിയുമായി വന്നു എന്നെ വല്ലാണ്ട് നോക്കിയിട്ട് ആയാലും മറഞ്ഞു. അയാളുടെ മുഖത്തു ഒരു പുച്ഛ ഭാവമാണ് കയ്യിലെ വാടി ഇടക്കിടക്ക് തിരുമുന്നടയിരുന്നു. എന്തിന്? എനിക്കറിയില്ല അയാളെ. പറയുംപോലെ എനിക്കുമുണ്ടല്ലോ കുപ്പായം അതും മുഷിഞ്ഞ ഒരെണ്ണം ഞാൻ പരതി. അതിൽ കിശകളൊന്നുമില്ല. എന്നാലും നെഞ്ചിലായി ഒരു നമ്പർ പതിപ്പിച്ചിട്ടുണ്ട് 78. എന്നാലും 1ഉം 2ഉം ഒന്നും കിട്ടിയില്ലല്ലോ എന്ന സങ്കടവും തോന്നി. വീണ്ടും ഞാൻ പരതി എവിടെ മുഷിഞ്ഞ പുതപ്പുണ്ട്. ഏറെ നാളായി കഴുകിട്ടു എന്ന് തോന്നുന്നു. അവിടെനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോ കാലിൽ...