Skip to main content

Posts

Showing posts from 2018

വാക്കുകൾ അർഥതങ്ങൾ

അടർന്നു വീണു കിടന്ന അക്ഷരങ്ങളെ അടുക്കി വച്ചു.... കുറച്ചു കഴിഞ്ഞപ്പോ ഓരോ വാക്കിനായി അർഥം ഉണ്ടായി.... ആ അർഥങ്ങൾ ചില വാക്കിന്റ കടന്നു വരവോടെ ആണന്നു മാത്രം. അർഥം വന്ന പുറത്തെടുത്തു മാറ്റി നിർത്തിയപ്പോ വെറും അർത്ഥശൂന്യമായ ഒറ്റ പെട്ട വാക്കുകളായി തോന്നി.  തോന്നലുകൾ മാത്രമല്ല അതായിരുന്നു സത്യം. അർത്ഥമുള്ള വാക്കുകളെ കുട്ടിയോജിപിക്കാൻ നോക്കി അവ  വീണ്ടും അര്ഥശൂന്യം ആയി തന്നെ തുടന്നു. അകത്തുള്ള പാല വാക്കുകളെയും പുറത്തെത്തിച്ചു നോക്കി എന്നിട്ടും അർത്ഥശൂന്യം തന്നെ. പല ആവർത്തി നോക്കിയെങ്കിലും. മാറ്റമില്ലാത്തവനെ പോലെ നില്കുവായിരുന്നു. എങ്ങനെയോ തൂലികയിൽ നിന്നും ഒരു തുള്ളി വാക്കുകൾക്കിടയിൽ പതിച്ചു. ഒളിഞ്ഞു നിന്ന അർഥങ്ങൾ ഓരോന്നായ്‌ പുറത്തു വന്നു ആകെ വേണ്ടി വന്നത് ഒരു തുള്ളു മഷി. ഒരു കുത്ത്. ഫുൾ സ്റ്റോപ്പ്. ഓരോന്നിനെയും ഓരോന്നായി വേര്തിരികണ ഒരു  ഒരു അക്ഷരം. അതിന്റ ആവശ്യകത വളരെ അത്യാവശ്യം ആണ്. ഒരു സ്റ്റോപ്പ് ഒരു എതിനോക്കിൽ. അടുത്തിലേക്കുള യാത്രയുടെ തുടക്കം. അതിന്റ അവസാനം എല്ലാം ഈ ഒന്നിൽ ഒതുങ്ങുന്നു.

ഒരു സാധാരണക്കാരൻ

രാവിലെ തന്നെ പതിവ് പോലെ കുഴിലിന്റെ നാഥത്തിനുപകരം പ്രിയതമയുടെ നാഥവും കൂടെ കുട്ടി കുറുമ്പതിയുടെ കിലുകിലാ ഒച്ചയും. എന്താ കാര്യം ഒന്നും മനസിലായില്ല. ഉമ്മറത്ത് വന്ന് അവൾ ഇട്ട കാട്ടാൻകാപ്പിയും കുടിച്ചോണ്ടിരുന്നപ്പോൾ കാര്യം ഏറെ കുറെ മനസിലായി മോൾക്ക് ഫീസ് കെട്ടണം. അഹ്ഹ കെട്ടാം എന്നോർത്ത് പത്രം തിരഞ്ഞപ്പോ പത്രം വന്നിട്ടില്ല. കാൽ ചായ കുടിച്ചപോലെക്കും പത്രം എത്തി കൂടെ ഒരു ചെറു പുഞ്ചിരിയോടെ പാത്രകാരനും 3 മാസത്തെ കാശ്‌ കൊടുക്കാനുണ്ടത്ര്യ തരാം എന്ന് പറഞ്ഞൂ അവനെ പറഞ്ഞയച്ചു കുളിച് കൊലയിലെത്തിയപോലെക്കും സുന്ദരി കുട്ടി സ്കൂളിലേക്കുള്ള ഓട്ടത്തിലായിരുന്നു. അവക്കുള്ള പ്രാതൽ കൊടുക്കുകയാണവൾ. ഒന്നും നോക്കില്ല പതിവ് പോലെ ഓട്ടോയുടെ ചാവിയും എടുത്ത് ഇറങ്ങി അവൾ പുറകിൽ നിന്നും ഒന്നും കഴിക്കുന്നില്ലെന്നു ചോദിച്ചു. ഒന്നും മിണ്ടില്ല. രാജകുമാരിയെ പോലെ ജീവിക്കാൻ വിളിച്ചിറക്കികൊണ്ടു വന്നതാ ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല ഒന്നും വേണം എന്ന് അവൾ പറഞ്ഞിട്ടില്ല ഇത്വരെ .. സവാരി വളരെ മോശമാണ്... ആളുകളെ കുറ്റം പറയാൻ പറ്റില്ല. അവർക്കും തോന്നണ്ടെ പോണേന്ന് കുറച്ചു ഓട്ടം കിട്ടി. സന്ധ്യ ആയപോലെക്കും ഒരു 500 രൂപയുടെ ...

പ്രാന്ത്

ഉറക്കത്തിലെന്നവണ്ണം ഞാൻ എഴുനേറ്റു. ഇടുങ്ങിയ മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു. ഏതാ സ്ഥലം ഞാൻ എവിടാണ് എന്നൊരായിരം ചോദ്യങ്ങൾ ആ ഇരുപ്പിൽ തന്ന കടന്നു പോയ്. എത്ര നേരം അങ്ങനെ ഇരുന്നു എന്ന് എനിക്കറിയില്ല. ഒരു വെള്ള കുപ്പായക്കാരന്റ വരവാണ് ആ ചോദ്യത്തിൽ നിന്നും എന്നെ മുക്തനാക്കിയത്. എന്നെ നോക്കി ഒരു ചെറു പുഞ്ചിരി നൽകി അയാൾ ആ ഇട വഴിയിൽകുടി മറഞ്ഞു . ആ ചിരിയിൽ ഏറെ കാലത്തെ പരിജയമുണ്ടായിരുന്നു എന്നൊരു തോന്നൽ. ശരിക്കും ആരാണയാൽ കൊറേ നേരം ആ ചോദ്യം കിടന്നോടി. അപ്പോളേക്കും കറുത്ത കുപ്പായ കാരൻ കയ്യിൽ വടിയുമായി വന്നു എന്നെ വല്ലാണ്ട് നോക്കിയിട്ട് ആയാലും മറഞ്ഞു. അയാളുടെ മുഖത്തു ഒരു പുച്ഛ ഭാവമാണ് കയ്യിലെ വാടി ഇടക്കിടക്ക് തിരുമുന്നടയിരുന്നു. എന്തിന്? എനിക്കറിയില്ല അയാളെ. പറയുംപോലെ എനിക്കുമുണ്ടല്ലോ കുപ്പായം അതും മുഷിഞ്ഞ ഒരെണ്ണം ഞാൻ പരതി. അതിൽ കിശകളൊന്നുമില്ല. എന്നാലും നെഞ്ചിലായി ഒരു നമ്പർ പതിപ്പിച്ചിട്ടുണ്ട് 78. എന്നാലും 1ഉം 2ഉം ഒന്നും കിട്ടിയില്ലല്ലോ എന്ന സങ്കടവും തോന്നി. വീണ്ടും ഞാൻ പരതി എവിടെ മുഷിഞ്ഞ പുതപ്പുണ്ട്. ഏറെ നാളായി കഴുകിട്ടു എന്ന് തോന്നുന്നു. അവിടെനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോ കാലിൽ...

മുഖം മൂടി

പതിവുപോലെ എഴുന്നേറ്റു ചുമരിൽ തൂങ്ങി കിടക്കുന്ന അനേകം മുഖം മൂടിയെ ഒന്ന് നോക്കി എല്ലാത്തിലും പുഞ്ചിരി വളരെ അധികം ഉണ്ടായിരുന്നു ഒന്നൊഴികെ. അത് ചുമരിലെ കണ്ണാടിയാണെ...

ആഗ്രങ്ങൾ കൊണ്ടുള്ള ഇരുമ്പഴികൾ

ഇരുമ്പഴികൾ കാൽ ചങ്ങലകളും ഉണ്ടാക്കിയതല്ല ഉണ്ടാകുന്നതാണ് ഞാൻ പോലുമറിയാതെ എന്റ കാലുകളിൽ ഒന്നിനും സമ്മതിക്കാതെ പിടിച്ചു നിർത്തുന്ന ഒന്ന്. ആ കാൽ ചങ്ങലകൾ ശക്തമായ് ബന്ധിച്ചിരിക്കുന്നു. അനങ്ങിയാൽ കാതടിപ്പിക്കുന്ന ഒച്ച കേൾപ്പിക്കുന്ന ഒന്നായ്. ഇരുമ്പുമുറികൾ പണിഞ്ഞത് വേറേ ആരും അല്ല മനസിന്റ വേലിക്കെട്ടുകൾ തന്നെ. ഞാൻ പോലും അറിയാതെ കെട്ടിപ്പൊക്കിയ ഒരു വലിയ ആഴി. എന്തിൽ നിന്നൊക്കെയോ ഒളിച്ചോടിയ ആഗ്രഹങ്ങൾ മാത്രം ചുറ്റും മതിലുകളായ് നിൽക്കുന്നു . സത്യത്തിൽ ഇതിന്റയൊക്കെ ആവശ്യം ഉണ്ടായിരുന്നോ അറിയില്ല. പറ്റാത്ത അല്ലേൽ നടക്കാത്ത ആഗ്രഹങ്ങൾ ഒന്നുചേർന്ന് ഉണ്ടായതാകാം. അല്ല ഉണ്ടായതാണ് ആ ആഗ്രഹങ്ങൾ നടക്കത്തോണ്ടാകാം ചുറ്റും മതിലായ് രൂപപ്പെട്ടത്. കുട്ടിനാളുണ്ടേൽ ഈ ഇരുമ്പു ചങ്ങല എങ്കിലും പൊട്ടിക്കാമായിരുന്നു. ഇപ്പൊ അതും ഇല്ല നഷ്ടങ്ങൾ കുമ്പാരമായുണ്ടാക്കാം ഈ ഇരുട്ടെനെയും ചങ്ങലയെയും ഇഷ്ടപെട്ടത് ആ ഇഷ്ടം എന്നും കാണുമോ അതും അറിയില്ല എന്നാലും ചുറ്റും നടക്കാത്ത ആഗ്രഹങ്ങളും കൂട്ടിനു ഈ ഇരുട്ടും ഇടക്ക് സംസാരിക്കുന്ന ചങ്ങലയും എന്റകൂടെ ഉണ്ടല്ലോ...

ഈ ഇരുട്ടിൽ ചുറ്റും നിന്റ ഓർമകളാണ്.

ചങ്കിനകത്ത് ഒരു പിടച്ചിലാ. എന്താനറിയില്ല മാഞ്ഞുപോണില്ല കണ്ണിൽ നിന്നും  മനസ്സിൽ നിന്നും. പ്രണയമായിരുന്നില്ല ഒരു തരം ഭ്രാന്തയിരുന്നു നിന്നോട്. കണ്ണീരിലും ചെറുസന്തോഷം കണ്ടെത്താൻ ആസ്വദിക്കാൻ പഠിപ്പിച്ച പ്രണയമേ. ഒരു നിമിഷം കൊണ്ട് എല്ലാണ്ടായാ പിടിച്ചു നിർത്താൻ എന്നെകൊണ്ടായാലും മനസിനെ കൊണ്ടാകില്ല. തോൽപ്പിച്ച് കൊണ്ടിരിക്കുവാണ് മനസിനെ സ്വപ്നങ്ങളെ  എന്നെ തന്നെ, മാംസപേശികളെ പഠിപ്പിച്ചു വച്ചിരിക്കുകയാ ആര് വന്നാലും സുന്ദരമായി ചിരിക്കാൻ. കണ്ണുകളെ വിലങ്ങു വച്ചിരിക്കുകയാ. ഒരു പിടി കണ്ണുനീർ തായേ പോകാതിരിക്കാൻ. എന്നാലും ഒറ്റക്കിരിക്കുമ്പോൾ കൈവിലങ്ങു പൊട്ടിച്ചങ്ങനെ വരും. എപ്പോളും ഒറ്റക്കാണ് ഞാൻ എന്ന് ആരെ പറഞ്ഞു ബോധ്യപ്പെടുത്താനാ. എന്നാലും ഒരു ആശ്വാസം ഈ ഇരുട്ടാണ്. എന്നെ പോലും ഞാൻ കാണുന്നില്ലലോ. പറഞ്ഞു പഠിപ്പിക്കാനും കരഞ്ഞു തീർക്കാനും ഇതിലും നല്ല സ്ഥലം വേറെ എല്ല. എവിടെ അഭയം തേടുന്നുവോ അവിടെ ഇഷ്ടം തോന്നും എന്നുപറയണത് ചുമ്മാതല്ല. ഇഷ്ടമാണ്. കാരണം ഈ ഇരുട്ടിൽ ചുറ്റും നിന്റ ഓർമകളാണ്. എനിക്ക് മാത്രം ഒരുക്കാനുള്ള ഒരു പിടി ഓർമകൾ. ജീവിക്കാൻ അത് മതിയോ എന്നറിയില്ല എന്ന ഒന്ന് കണ്ണുനനക്കാൻ അത് ധാരാളമാണ്